Tuesday, August 3, 2010

തൃശൂരില്‍ ബി.വി.ബിയില്‍ ജേണലിസം ചെയ്യുമ്പോളാണ്, എല്ലാവരും പ്ലാച്ചിമടയില്‍ പോകാന്‍ തീരുമാനിച്ചു. ^അറുബോറന്‍ ക്ലാസുകളില്‍ നിന്ന് ജംപ് ചെയ്യുക ^ഉദ്ദേശ ശുദ്ധി നിശ്കളങ്കം^ കുടിവെള്ളത്തിനായി ജീവിതം സമരമാക്കിയ ഒരു ദേശത്തിന് കൂറ് പ്രഖ്യാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. കുടല്‍ പുറത്തേക്ക് തെറിക്കുമോ എന്ന് തോന്നിപ്പോകും അവരുടെ മുദ്രാവാക്യം കേട്ടാല്‍.അത്രയ്ക്കും ഊര്‍ജമെടുത്താണ് തൊണ്ട കീറി അവര്‍ വായുവില്‍ മുഷ്ടി എറിയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണ്ണപടങ്ങളില്‍ വന്നടിച്ച ആ തീക്കാറ്റ് ഇപ്പോഴും ഉള്ളം പൊള്ളിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യബസിനെയും ടൂറിസ്റ്റ് വാഹനമാക്കിയാണ് യാത്ര.അന്ന് ജിഷ കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കുറിപ്പടി വായിച്ചതോര്‍ത്ത് കരച്ചിലാണ് വരുന്നത്.'അടിച്ചു തകര്‍ക്കണമെന്ന്' കരുതിയവരും ഒപ്പമുണ്ട്. ഉച്ചമയക്കത്തിലാണ് പെരുമാട്ടി പഞ്ചായത്തും കടന്ന് ഊഷര ഭൂമിയിലെത്തിയത്.സമരക്കാരെ കണ്ടു, സംസാരിച്ചു,റാഫിസാറിന്റെ ക്ലാസില്‍ നിന്ന് കിട്ടിയ മുഴുവന്‍ ആവേശവും പേറി എടുത്താല്‍ പൊങ്ങാത്ത കാമറ തോളത്ത് തൂക്കിയവര്‍ ആ പാവങ്ങളെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും പോസ് ചെയ്യിപ്പിച്ചു.ആയുസില്‍ കഞ്ഞിയെ വെറുത്തവര്‍പോലും മയിലമ്മയ നല്‍കിയ 'അവയിലബിള്‍' വറ്റ് വാങ്ങിക്കഴിച്ച് വയര്‍ തലോടി.
സന്ദര്‍ശക ബുക്കില്‍ ഒപ്പുചാര്‍ത്തി പ്ലാച്ചിമടയോട് യാത്ര പറഞ്ഞു. ഇനി ഒരുപക്ഷെ, ഇവിടേക്ക് വണ്ടി കയറിക്കൊള്ളണമെന്നില്ല. പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള ബസിലാണിപ്പോള്‍ യാത്ര.പലരും 'തൂക്കിത്തുടങ്ങി'. ഉറക്കം നഷ്ടപ്പെട്ടഒരാളാണ് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കൂട്ടത്തിലെ 'ഐ.എം.എഫും വേള്‍ഡ് ബാങ്കും' സ്ത്രീകളുടെ സീറ്റിലിരുന്ന് കൊക്കകോള കുടിച്ച് വയര്‍ വീര്‍പ്പിക്കുന്നു! അവരുടെ വയര്‍ കൊക്കപ്പുഴു തിന്നുപോകട്ടെ.എന്നാലും മയിലമ്മ പൊറുക്കില്ല.

അടിവര

ചില വരകള്‍ അടിയിലായാലും മുകളിലായാലും മനുഷ്യനെ അടികൊള്ളിക്കും. അത്തരത്തിലൊരു അടി  ഇന്നലെ ബഷീറിനിട്ട് കിട്ടി.ടി.കെ പേജിലെ 'നെല്ലും പതിരും' വായിച്ച ലേഖകന്‍ ചില 'പിതിരുകള്‍' കണ്ടെത്തി  കോഴി കൂവുംമുമ്പേ ബ്യൂറോയിലേക്ക് വിളിച്ചു. പാതിരാമയക്കത്തിലായിരുന്ന സെക്യൂരിറ്റി 'പ്രബോധകനാണ്' ഫേണെടുത്തത്....... വിട്ട ഭാഗം വല്‍സേട്ടന്‍ പൂരിപ്പിക്കട്ടെ.
മംഗലാപുരത്ത് നിന്ന് കൊതുകിന്റെ കടിയുംവാങ്ങി പട്ടികടിച്ചപോലെ നീരുമായി വന്ന ബഷീറിനെ പ്രശസ്ത നിരൂപകന്‍ പ്രശാന്ത് കോലഴി നിന്ന നില്‍പ്പില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. നീര് വെച്ച കൈപോലെ 'സന്തോഷ്' എന്ന് സ്വയം അവകാശപ്പെടുന്ന ബഷീറിന്റെ ആമാശയം നിറഞ്ഞു.
ചുണ്ടുവിനെ ഉറക്കിക്കിടത്തി പ്രൂഫിലെത്തിയ അനില്‍ നായരെന്ന അനിത് കുമാറിന് ബഷീറിന്റെ വക ഇരുത്തിപ്പൊരിക്കല്‍.
സംഭാഷണത്തില്‍ നിന്ന്: ബഷീര്‍: നിങ്ങള്‍ എവിടെ നോക്കിയാ പ്രൂഫ് വായിക്കുന്നത്? നായര്‍: നിങ്ങള്‍ എവിടെ നോക്കിയാ എഡിറ്റ് ചെയ്യുന്നത്? ബഷീര്‍:വലത്തേ തലക്കലേക്ക് വിരല്‍ ചൂണ്ടി ഉത്തരപ്പെട്ടു, സിസ്റ്റത്തില്‍ നോക്കി....മൊത്തം തെറ്റാണല്ലോ ഫയലില്‍...ആടിനെ വിഴുങ്ങിയ 'നീര്‍ക്കോലിയെ' പോലെ നായര്‍: ഞാന്‍ സംശയം തോന്നിയതിന്റെ അടിയില്‍ 'അടിവരയിട്ടിരുന്നു';നിങ്ങള്‍ ശ്രദ്ധിക്കാത്തതിന് എന്റെ കണ്ണട എന്ത് പിഴച്ചു?  സിസ്റ്റത്തില്‍ ഫയല്‍ വിളിച്ച ബഷീറിന് ചോദ്യം മുട്ടി.ജെ.സി.ബി വന്നിട്ടും ബഷീറിന്റെ  നാവ് പിന്നെ  പൊന്തിയില്ല. 'നാവിന്റെ ഒരു തലവര'അല്ലാതെന്തു പറയാന്‍...
ജേണലിസം ക്ലാസില്‍ അടിവരയിട്ട് പഠിച്ചത് ഞാന്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.പത്രം ഇറക്കുന്നത് സബ്^എഡിറ്ററാണ്. അതിന്റെ മുഴുവന്‍ ഉത്തരവിദത്തവും അവനില്‍ നിക്ഷിപ്തം.