Saturday, July 3, 2010

link ഇല്ലാതെ പ്രാവ് പറന്നപ്പോള്‍...


അന്ന് നേരത്തേ പേജ് ആയതാണ്.ഒരു മണിക്ക് പത്രം അടിക്കണമെന്ന് ന്യൂസ് എഡിറ്ററില്‍ നിന്ന് നിര്‍ദേശം. 12.50^ നെങ്കിലും അവസാനിപ്പിക്കണമെന്ന് കരുതിയാണ് മൌസും ഫയലും കൈയിലെടുത്തത്.കാര്യങ്ങളൊക്കെ കൈയെത്തും ദൂരത്ത് തന്നെയായിരന്നു.
എന്നാല്‍ 12.30 ആയപ്പോള്‍ ഒന്നാംപേജ് കൊലച്ചതിയുമായി നിരാഹാരം തുടങ്ങി. പ്രസില്‍ നിന്ന് കാലന്‍മുജീബിന്റെ കോള്‍.സമയമായി! എവിടെ പേജ്? ''ടാ പേജ് വിട്ടിട്ട് മണിക്കൂറുകളായി, നീ ആദ്യം സിസ്റ്റം ഓപ്പണാക്ക്...'ആര്‍ട്ടിസ്റ്റ് കയര്‍ത്തു. പത്ത് മിനിട്ട് കഴിഞ്ഞ്വീണ്ടും കോള്‍. പേജ് പ്രിന്റ് വിടാനാകുന്നില്ല. പിന്നീട് അവിടെ നടന്ന സമ്മര്‍ദങ്ങള്‍ വരച്ചിടാന്‍ കീബോര്‍ഡിലെ ലെറ്ററുകള്‍ തികയാതെ വരും. ഇവിടെ പടിച്ച പണികളൊക്കെ പയറ്റി. ഞങ്ങള്‍ കൊടും മഴയത്ത് നിന്നും ഇരുന്നും വിയര്‍ക്കുമ്പോള്‍ അവിടെ മദര്‍ ഡസ്കില്‍ അവര്‍ 'ഫ്ലോപ്പന്‍ റൂണിക്കായി' വാതുവെക്കുകയാണ്. (^ഫ്ലാഷ് ബാക്ക് ^അഴകിയ രാവണനില്‍ ശ്രീനിവാസന്‍ മമ്മുട്ടിക്ക് മുന്നില്‍ 'ചിറകൊടിഞ്ഞ കിനാക്കള്‍'വിവരിക്കുമ്പോള്‍ മനസില്‍ തെളിയുന്ന വിഷ്വലുകള്‍ സാക്ഷി!)
അവസാനം കൊച്ചിയില്‍ നിന്ന് സലീംക്കയുടെ സേവനം തേടാമെന്നുറച്ചു.സലീംക്ക ഫോമാകാന്‍ സമയമെടുത്തു. ഉടായിപ്പുകളുടെ ആശാനായതിനാല്‍ ഞങ്ങള്‍ പാമ്പന്‍ പാലത്തെപോലെ സലീമിക്കയില്‍ വിശ്വസിച്ചു. അവസാനം കള്ളന്‍ പേജില്‍ തന്നെയുണ്ടെന്ന് മനസ്സിലായി. അന്ന് പത്രം അഡീഷ്ണല്‍ കോപ്പി അടിക്കുന്നതിനാല്‍ പബ്ലിഷറുടെ കുറിപ്പ് കൊടുത്ത കോളത്തിലെ എംബ്ലമാണ് പ്രശ്നക്കാരന്‍.അതിലെ പ്രാവിന് link ഇടാന്‍ കേഴിക്കോട്ടേ കളിപ്രേമികള്‍ മറന്നതാണ് പ്രിന്റ് മസില് പിടിക്കാന്‍ കാരണം.
ഇപ്പോള്‍ സമയം ഒന്നിനോടടക്കുന്നു. ഇനി പ്രാവിന്റെ link തേടി കോഴിക്കോട്ടെത്തെണം.എന്തായാലും അവരെ ബുദ്ധിമുട്ടിക്കേണ്ട. അവസാനം തല്‍സ്ഥാനത്ത് പുതിയ പ്രവിനെ പ്രതിഷ്ഠിക്കാമെന്ന് തീരുമാനിച്ചു.അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ പ്രാവിനെ link നല്‍കി പറപ്പിച്ചുനോക്കി.പത്ത് മിനിട്ട് വൈകിയാണെങ്കിലും പ്രാവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഇളം ചൂടുമായി റീല്‍ കറങ്ങിത്തുടങ്ങിയപ്പോളാണ് തൊണ്ടയില്‍ ശ്വാസം ഓടിത്തുടങ്ങിയത്.അല്ലെങ്കില്‍ അന്ന് പലരുടെയും link പോയേനെ...

2 comments: